Sunday 22 January 2012

സത്യാന്വേഷണ ഭാഷണങ്ങള്‍-നിരൂപണം എസ. ഹരീഷ്



സത്യാന്വേഷണ ഭാഷണങ്ങള്
ആഴ്ചപ്പതിപ്പില് പ്രസിദ്ധീകരിച്ച കെവേണുവുമായുള്ള ദീര്ഘസംഭാഷണത്തിന്റെ പുസ്തകരൂപമാണ് 'ജനാധിപത്യത്തിന്റെ മനുഷ്യാനുഭവങ്ങള്.' ജനാധിപത്യത്തെപ്പറ്റിയുള്ള വേണുവിന്റെ വീക്ഷണങ്ങളുടെ പരിണാമങ്ങളെയാണ്  പുസ്തകം കാണിച്ചുതരുന്നതെന്ന് ലേഖകന്.
കേരളത്തില് സാധാരണ ബൗദ്ധികരംഗത്ത് വ്യാപരിക്കുന്നവരുടെ ചിന്താപദ്ധതികളെകെട്ടിനില്ക്കുന്ന ജലാശയത്തോടാണ് താരതമ്യപ്പെടുത്തേണ്ടത്ചലനാത്മകമല്ലാത്തതുകൊണ്ട് ദുഷിച്ചുനാറി കീടങ്ങള് പെരുകാനാണതിന്റെ വിധിതങ്ങളുടെ യൗവനകാലചിന്തകളില് മരിക്കുംവരെ മുറുകിപ്പിടിക്കുന്നതും പ്രതിരോധിക്കുന്നതും പൊതുസമൂഹം ഗുണപരമായ കാര്യമായി കാണുന്നുമുണ്ട്നിലപാടുമാറ്റം പ്രഖ്യാപിക്കാതെയുള്ള അവസരവാദപരമായ ഇടപെടലുകള്ക്കുനേരെ കണ്ണടയ്ക്കുകയും ചെയ്യുംയഥാര്ഥത്തില് ചിന്തകളുടെ ഉയര്ന്നരീതിയിലുള്ള തുടര്ച്ചയും നവീന ആശയങ്ങളോടുള്ള സഹിഷ്ണുതയും നിശിതമായ സ്വയംവിലയിരുത്തലും നിരന്തരമായ അന്വേഷണവുമാണ് ബുദ്ധിപരമായ സത്യസന്ധതയുടെ ലക്ഷണംസ്വന്തം ചിന്തയിലെ വൈരുധ്യങ്ങള് പരിഹരിക്കാനുള്ള നിരന്തരമായ പൊളിച്ചെഴുത്ത് അങ്ങനെയൊരാള് തുടരുന്നത് സത്യാന്വേഷണംതന്നെയാണ്കെവേണുവിന്റെത് ഒരുതരം സത്യാന്വേഷണമാണെന്ന്  പുസ്തകത്തില് അഭിമുഖകാരനായ കരുണാകരന് ഓര്മപ്പെടുത്തുന്നുമുണ്ട്നമ്മുടെ ബൗദ്ധികലോകത്ത് തനിയെ നടക്കുന്ന വേണുവിന്റെ ദശകങ്ങളോളമായി തുടരുന്ന അന്വേഷണത്തിന്റെ ക്രോഡീകരണമാണ്  പുസ്തകത്തിലൂടെ നടക്കുന്നത്ജനാധിപത്യവും മുതലാളിത്തവും അവ തമ്മിലുള്ള ബന്ധവും ആഗോളീകരണവും മാര്ക്സിസവും മലയാളിയുടെ യാഥാസ്ഥിതിക ഇടതുബോധവും ലിംഗനീതിയും മതവും ശാസ്ത്രവും ഉത്തരാധുനിക ചിന്തകളുമൊക്കെ ഇതില് ചര്ച്ചയ്ക്കുവരുന്നുബോധപൂര്വമായ നവീകരണപ്രക്രിയയാണ് മനുഷ്യനെ ജീവിവര്ഗത്തില് വ്യത്യസ്തനാക്കുന്നതെന്ന് ഓര്മിപ്പിക്കുന്നു.സ്വന്തം ചിന്താപദ്ധതിയുമായി വഴിമാറിനടക്കും മുന്പ് വേണു നേതൃസ്ഥാനം വഹിച്ച നക്സല്പ്രസ്ഥാനത്തിന്റെ അനുഭാവിയായിരുന്നു കഥാകൃത്തും കവിയുമായ കരുണാകരന്വേണുവിന്റെ ജീവിതത്തെയും ചിന്തകളെയും സൂക്ഷ്മമായി കണ്ടയാള്എഴുത്തുകാരുടെയും കലാകാരന്മാരുടെയും വലിയ പിന്തുണയുണ്ടായിരുന്ന മൂവ്മെന്റിന്റെ നേതാവും എഴുത്തുകാരനും കാലങ്ങള്ക്കുശേഷം നടത്തുന്ന സംഭാഷണത്തിന് കാവ്യനീതിയുണ്ട്.'അപ്പോള് കമ്യൂണിസം വരില്ലസ്വപ്നം മാത്രംകെ.വി.യുടെ ഇരുപത്തിയഞ്ചുവര്ഷത്തിലധികം കാലത്തെ ആശയും സ്വപ്നവുമാണ് കൈവിട്ടത്ശരിക്കും കമ്യൂണിസം സ്വപ്നംതന്നെയാണല്ലേ?'-കരുണാകരന്.'കമ്യൂണിസ്റ്റ് സ്വപ്നം ശരിക്കും കാല്പനികംതന്നെയാണ്അത് എല്ലാം തികഞ്ഞ ഒരു സാമൂഹ്യവ്യവസ്ഥയെക്കുറിച്ചുള്ളതാണ്അങ്ങനെയൊന്ന് ഒരിക്കലും സാധ്യമാവില്ലെന്നതുകൊണ്ടാണ്  സ്വപ്നം സാക്ഷാത്കരിക്കാനാവില്ലെന്നു പറയുന്നത്എന്ന് നിര്മമതയോടെ വേണുഏകദേശം ഒരേ വീക്ഷണങ്ങളിലേക്ക് എത്തിച്ചേരുമ്പോഴും വൈകാരികതലത്തില് ഇരുവരും പുലര്ത്തുന്ന വ്യത്യാസം രസകരമാണ് ജൈവസ്വഭാവംകൊണ്ടുകൂടിയാണ് അടുത്തകാലത്ത്ഏറ്റവും ചര്ച്ചചെയ്യപ്പെട്ട സംഭാഷണമായി ഇത് മാറിയതും.ഒരു കമ്യൂണിസ്റ്റുകാരന്റെ ജനാധിപത്യസങ്കല്പം മുതലുള്ള വേണുവിന്റെ പുനര്ചിന്തകളുടെ സഫലമായ തുടര്ച്ചയാണീ പുസ്തകംജനാധിപത്യത്തെ സൈദ്ധാന്തികമായി സമീപിക്കുന്നതിലൂടെ തന്റെ ചിന്തയ്ക്ക് കെട്ടുറപ്പും വരുംകാല രാഷ്ട്രീയരൂപങ്ങള്ക്ക് വലിയ സംഭാവനയുമാണദ്ദേഹം നല്കുന്നത്ജനാധിപത്യത്തിന്റെ ഏറ്റവും വ്യത്യസ്തമായ പരീക്ഷണശാലയാണ് ഇന്ത്യയെങ്കിലും രാഷ്ട്രീയപാര്ട്ടികള്ക്ക് ജനാധിപത്യത്തോടുള്ള സമീപനം ആശങ്കാവഹമാണ്ഗതികേടുകൊണ്ടാണ് ഇന്ത്യയിലെ മിക്ക രാഷ്ട്രീയപാര്ട്ടികളും ജനാധിപത്യപ്രക്രിയയില് പങ്കാളികളാകുന്നത്അറുപത്തഞ്ചുവര്ഷത്തെ ജനാധിപത്യാനുഭവം ഉണ്ടായിട്ടും ഉയര്ന്നതരത്തിലുള്ള ജനാധിപത്യം പേരിനെങ്കിലും ലക്ഷ്യമായി പ്രഖ്യാപിക്കാന് അവര് ശ്രദ്ധിക്കാറില്ലഇവിടത്തെ ഭാഷാദേശീയതകള് സ്വതന്ത്രരാജ്യങ്ങളായിരുന്നെങ്കില് ഭൂരിപക്ഷം സ്ഥലത്തും ഏകാധിപത്യം പുലര്ന്നേനെ.സ്ഥിരതയും ജനാധിപത്യബോധത്തിന്റെ ക്രമേണയുള്ള വളര്ച്ചയും ക്രിയാത്മകമായ പൊതുസമൂഹവും വലിയ ഉത്കണ്ഠകള്ക്ക് വകനല്കുന്നില്ലെങ്കില്പോലും ഇന്ത്യന് പാര്ലമെന്ററി സമ്പ്രദായം കനത്ത വെല്ലുവിളികള് നേരിടുന്നുണ്ട്വന്തോതിലുള്ള അഴിമതികള് കാരണം രാഷ്ട്രീയപാര്ട്ടികളോട് ജനങ്ങള്ക്ക് അകല്ച്ച വര്ധിക്കുന്നത്കുടുംബവാഴ്ചരാജ്യം മുഴുവന് വേരുകളുള്ള രാഷ്ട്രീയപാര്ട്ടികളുടെ അഭാവംചില സ്ഥലങ്ങളിലെങ്കിലും നിലനില്ക്കുന്ന ഭരണകൂട ഭീകരതജനകീയപ്രശ്നങ്ങളിലൂടെ ജനകീയ നേതൃത്വങ്ങളുയര്ന്നുവരാത്തത്വര്ധിച്ചുവരുന്ന പ്രതിരോധച്ചെലവ്ചില ജനവിഭാഗങ്ങളുടെ അന്യവത്കരണം തുടങ്ങി ആശങ്കപ്പെടുത്തുന്ന അനേകം കാര്യങ്ങളുണ്ട്സ്റ്റാലിനിസ്റ്റ്കാലത്തില് ജീവിക്കുന്ന ഇന്ത്യന് ഇടതുപക്ഷമാകട്ടെ പുതിയ വാതിലുകളൊന്നും തുറക്കുന്നുമില്ല.അതുകൊണ്ടുതന്നെ വേണു ബൂര്ഷ്വാ ജനാധിപത്യത്തെ നിലവില് സാധ്യമായതില് ഏറ്റവും മെച്ചപ്പെട്ട ഭരണകൂടരൂപമായി കാണുകയും ജനാധിപത്യത്തെ സിദ്ധാന്തീകരിക്കാന് ശ്രമിക്കുകയും ചെയ്യുന്നത് പ്രായോഗികരാഷ്ട്രീയത്തിന്റെ തലത്തിലും വ്യാപകമായി ചര്ച്ചചെയ്യേണ്ട കാര്യമാണ്ജനാധിപത്യത്തിന് നല്ല പ്രതിരോധകവചമാണീ പുസ്തകംജനാധിപത്യവും അതിന്റെ സ്വാഭാവിക കൂട്ടാളിയായ സ്വതന്ത്രവിപണിയും മോശപ്പെട്ട കാര്യമല്ലെന്ന് ഉരുവിട്ടുപഠിക്കാന് പ്രമുഖ രാഷ്ട്രീയപാര്ട്ടിനേതാക്കളെങ്കിലും തയ്യാറാകണംസര്ക്കാര്നിയന്ത്രിത സംവിധാനങ്ങളോട് അമിത പ്രതിപത്തിയും കോണ്ഗ്രസ്സുകാര്പോലും സോഷ്യലിസം പറയുകയും ചെയ്യുന്ന കേരളത്തിന്റെ ഫ്യൂഡല് ഇടതുപക്ഷമനസ്സ് വേണുവിന്റെ ചിന്തകളോട് അര്ഥവത്തായ സംവാദങ്ങള്ക്ക് ഇനിയും തയ്യാറായിട്ടില്ല.മാര്ക്സിസ്റ്റ്-ലെനിനിസ്റ്റ് രാഷ്ട്രീയപ്രയോഗപദ്ധതിയെ തള്ളിക്കളയുമ്പോഴും വൈരുധ്യാത്മക ലോകവീക്ഷണം തന്റെ ചിന്തയുടെ അടിസ്ഥാനമായി വേണു സ്വീകരിച്ചിരിക്കുന്നുവ്യക്തി-സമൂഹം വൈരുധ്യം പരിഹരിക്കാനായി ഉയര്ന്നുവന്ന രൂപമാണ് ജനാധിപത്യമെന്നും വിപണിയെന്നും തിരിച്ചറിയുന്നുസോവിയറ്റ് യൂണിയനിലെപ്പോലെ വിപണിയെ ഇല്ലാതാക്കുകയല്ല വേണ്ടത്സ്വന്തം നിയമങ്ങള്ക്കനുസരിച്ച് ചലിക്കാന് വിപണിയെ യഥേഷ്ടം തുറന്നുവിടുകയുമല്ലസമൂഹനിര്മിതിയായ വിപണിയില് ഫലപ്രദമായ സാമൂഹിക ഇടപെടല് സ്വാഭാവികമാണ്.നിലനില്ക്കുന്ന അടിസ്ഥാന വൈരുധ്യം വ്യക്തി-സമൂഹം വൈരുധ്യമാണെന്നും വര്ഗവൈരുധ്യം അതിന്റെ ഉത്പന്നം മാത്രമാണെന്നും വേണു തിരുത്തുന്നുമനുഷ്യചരിത്രത്തില് നിര്ണായകമായത് ഉപകരണങ്ങളുടെ കണ്ടുപിടിത്തത്തെക്കാളുപരി ഭാഷയുടെ ഉപയോഗമാണെന്ന് കണ്ടെത്തുന്നുമനുഷ്യസമൂഹനിര്മിതിക്ക് അടിസ്ഥാനം ഭാഷയാകുന്നുഭാഷയും സംഭാഷണവും അടിസ്ഥാന ജനാധിപത്യ പ്രക്രിയകളാണ്ഭരണകൂടേതര ജനാധിപത്യത്തെക്കുറിച്ച് പറഞ്ഞുകൊണ്ടാണ് വേണു ജനാധിപത്യത്തെ സിദ്ധാന്തവത്കരിക്കുന്നത്മനുഷ്യനുള്ളിടത്തോളംകാലം നിലനിലേ്ക്കണ്ടതാണ് ജനാധിപത്യംരാഷ്ട്രീയരൂപമെന്നനിലയില് പാര്ലമെന്ററി ജനാധിപത്യത്തെ വളരെ പ്രാഥമികതലത്തിലുള്ള ജനാധിപത്യ രാഷ്ട്രീയഘടനയായിട്ടേ വേണു കരുതുന്നുള്ളൂനിരന്തരമായ ജനകീയ ഇടപെടലുകളിലൂടെ അത് കൂടുതല് ഉയര്ന്ന രൂപത്തിലേക്ക് വികസിക്കുംഅതനുസരിച്ച് രാജ്യങ്ങള്ക്കിടയിലെ ജനാധിപത്യവും മാറ്റങ്ങള്ക്കു വിധേയമാകും.വൈരുധ്യാത്മക വീക്ഷണത്തെ മുന്നിര്ത്തിത്തന്നെ ദാര്ശനിക അന്വേഷണങ്ങളില് പുതിയ പാത തുറക്കാനും വേണു ശ്രമിക്കുന്നുണ്ട്മാര്ക്സിന്റെയും മാവോയുടെയും ചിന്തകളെയും ന്യൂട്ടോണിയന് മെക്കാനിക്സിനെയും ക്വാണ്ടം മെക്കാനിക്സിനെയും വിലയിരുത്തി അജൈവ ലോകത്തിലും ജീവലോകത്തിലും മനുഷ്യസമൂഹത്തിലുമുള്ള യാദൃച്ഛികത/അനിവാര്യത വൈരുധ്യത്തെ മനസ്സിലാക്കുന്നു.മാതൃഭൂമി ആഴ്ചപ്പതിപ്പില് പ്രസിദ്ധീകരിച്ച  സംഭാഷണം ഉയര്ത്തിയ ചര്ച്ചകളെക്കുറിച്ചും വിമര്ശനാത്മകമായി പഠിക്കേണ്ടതുണ്ട്ആനുകാലികങ്ങളിലെഴുതുന്നവരില് ഏറ്റവുമധികം വായനക്കാരുള്ളവരിലൊരാളാണ് കെവേണുപക്ഷേഅതില് ഭൂരിഭാഗവും അദ്ദേഹത്തിലെ മുന് നക്സലൈറ്റ് എന്ന പരിവേഷത്തോടും മാര്ക്സിയന് വിമര്ശനത്തോടുമൊക്കെ വൈകാരികമായും വിമര്ശനാത്മകമായും ഇടപെടുന്നവരാണ്കേരളത്തിലെ വായനക്കാരിലധികവും ഇടത് സ്വഭാവമുള്ളവരാണ്കമ്യൂണിസ്റ്റ് പ്രസ്ഥാനവും പുരോഗമന സാഹിത്യ പ്രസ്ഥാനവും ഗ്രന്ഥശാലാപ്രസ്ഥാനവുമൊക്കെ ആഴത്തില് സ്വാധീനിച്ചതുതന്നെ കാരണംഗൗരവമേറിയ ദാര്ശനിക പ്രശ്നങ്ങളോ രാഷ്ട്രീയപ്രശ്നങ്ങളോ ചര്ച്ചചെയ്യുന്ന ശീലം ഇവിടെയില്ലഎഴുത്തിന്റെ ഫിക്ഷണല് ആയ മൂല്യത്തിനാണ് പ്രാധാന്യമേറെഅതുകൊണ്ടുതന്നെ ജനാധിപത്യവത്കരണത്തിന് ആക്കംവര്ധിപ്പിക്കുന്ന തരത്തില് ഇതേക്കുറിച്ച് ഗൗരവമേറിയ ചര്ച്ച ഉയര്ന്നുവന്നിട്ടില്ലലോകമെമ്പാടും നടന്ന പരിഷ്കരണ പ്രക്രിയകളെത്തുടര്ന്ന് തൊണ്ണൂറുകളോടെ അവയോടൊപ്പം നീങ്ങിത്തുടങ്ങിയെങ്കിലും നമ്മുടെ ജനാധിപത്യ പാര്ട്ടികള് നേരിടുന്ന ബൗദ്ധിക പാപ്പരത്തം അതിനൊരു കാരണമാണ്അധികാരം പങ്കിടല്വേദിയായേ ജനാധിപത്യത്തെ അവര് കാണുന്നുള്ളൂതുടര്ച്ചയായ ഇടപെടലുകളിലൂടെ ജനാധിപത്യപ്രക്രിയയെ ആശാസ്യമായ രീതിയില് മാറ്റിത്തീര്ക്കേണ്ട പുതുതലമുറ പ്രസ്ഥാനങ്ങളിലും തുറന്ന സാമൂഹികക്കൂട്ടായ്മകളിലും ഇത്തരം കാര്യങ്ങള് എന്തുമാത്രം ചര്ച്ചയാകുന്നുണ്ട് എന്നും ചിന്തിക്കണംപ്രാദേശികതജാതിവര്ധിച്ച മതബോധംമായാത്ത ഫ്യൂഡല് സ്വഭാവം തുടങ്ങിയ കാരണങ്ങളാല് വൈവിധ്യമാര്ന്ന പരീക്ഷണങ്ങളെ ദിവസവും അഭിമുഖീകരിക്കുകയാണ് ഇന്ത്യന് പാര്ലമെന്ററി സമ്പ്രദായംഅതിലൂടെ കൂടുതല് ഉയര്ന്ന ജനാധിപത്യരൂപങ്ങള് ഉയര്ന്നുവരാനുള്ള താത്ത്വിക അടിത്തറ എന്നതരത്തില് വേണുവിന്റെ ചിന്തകള് വ്യാപകമായി ചര്ച്ചചെയ്യേണ്ടതുണ്ട്താന് പാര്ലമെന്ററി രാഷ്ട്രീയത്തില് പ്രവര്ത്തിച്ച കുറച്ചുകാലത്തെക്കുറിച്ച് വേണു ഇങ്ങനെ പറയുന്നുസത്യസന്ധവും തുറന്നതുമായ സമീപനവുമായി പാര്ലമെന്ററി രാഷ്ട്രീയത്തില് തുടരുക പ്രയാസമാണ്നമ്മുടെ ജനാധിപത്യസമ്പ്രദായത്തിലെ വലിയ വൈരുധ്യത്തെത്തന്നെയാണീ പ്രസ്താവന തുറന്നുകാട്ടുന്നത്അടിച്ചമര്ത്തല് ഭരണകൂടത്തില്നിന്ന് ജനാധിപത്യ ഭരണസംവിധാനത്തെ വേര്തിരിക്കേണ്ടത് സുതാര്യതയും സത്യസന്ധതയുമാണ്ഇവിടെയാകട്ടെ ഫ്യൂഡല് ശക്തികളെയും ജാതി-മത വോട്ട്ബാങ്കുകളെയും പ്രീണിപ്പിച്ച് അധികാരത്തിലേക്കെത്താനും അത് നിലനിര്ത്താനും നുണകളുടെ കൂമ്പാരംതന്നെ രാഷ്ട്രീയപാര്ട്ടികള്ക്ക് സൃഷ്ടിക്കേണ്ടിവരുന്നുകരുണാകരന്  പുസ്തകത്തിന്റെ ആമുഖത്തില് പറയുന്നതുപോലെ കാറ്റുപിടിച്ച തലയുമായി ഉയര്ന്നുനിന്ന രണ്ട് തലമുറകളെ കെവേണു സ്വാധീനിച്ചിട്ടുണ്ട്തികച്ചും അരാഷ്ട്രീയത ബാധിക്കാതെവിവേകത്തോടെ സാമൂഹികബന്ധങ്ങളിലിടപെടുന്ന ഒരു പുതിയ തലമുറ ഉയര്ന്നുവന്നാലേഅവരെ സ്വാധീനിച്ചാലേ വേണുവിന്റെ പുനര്ചിന്തകള് സഫലമാകൂ.'


1 comment:

  1. Mr. K. Venu, You Save ML Youth Life and directing right way to find democracy.
    Thank you

    ReplyDelete